Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Porora-Perumanne Bridge

Kannur

പൊറോറ-പെരുമണ്ണ് പാലം: മന്ത്രിമാർക്ക് നിവേദനം നൽകി

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൊറോറ കടവ്-പെരുമണ്ണ് പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം വൈദ്യുത മന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവർക്കു നിവേദനം നൽകി. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്‍റ് ഒ.കെ. പ്രസാദ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി. ബാലൻ, നഗരസഭാ കൗൺസിലർമാരായ പി. രാഘവൻ, കെ. അഭിനേഷ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല സമീപനമുണ്ടായിരുന്നില്ല.പാലം യാഥാർഥ്യമായാൽ പൊറോറ കടവ് വഴി പെരുമണ്ണിൽ എത്തി ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. പെരുമണ്ണിൽ നിന്ന് പൊറോറ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് പൊറോറ കടവ് വഴി യാത്ര ചെയ്യുന്നത്.

മറുകരയെത്താൻ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാധ്യമാകില്ല. പാലമില്ലാത്തതിനാൽ ഏഴുകിലോ മീറ്ററോളം വളഞ്ഞാണ് പ്രദേശവാസികൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മുമ്പ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്ഥലത്ത് പരിശോധന നടത്തി അടങ്കൽ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതിനിടെ മണ്ണൂർ പാലം വന്നതോടെ പൊറോറ-പെരുമണ്ണ് കടവ് പാലത്തിനുവേണ്ട പ്രവർത്തനങ്ങൾ നിലച്ചു.

പൊറോറ പ്രദേശത്തിന്‍റെ വികസനത്തിനും പാലം വന്നാൽ സഹായകമാകും. ബസ് സർവീസില്ലാത്തതിനാൽ പൊറോറ നിവാസികൾ നാളുകളായി യാത്രാദുരിതം അനുഭവിക്കുകയാണ്. കെഎസ്ആർടിസി സർവീസുണ്ടായിരുന്നത് കോവിഡ് കാലത്തോടെ നിലച്ചു. പൊതുഗതാഗത സംവിധാനം ഉൾപ്പടെ മെച്ചപ്പെടാൻ പാലം വരുന്നതോടെ സാധ്യതയേറെയാണ്.നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു കർമസമിതി രൂപവത്കരിച്ച് പാലത്തിനായുള്ള ആവശ്യം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നിവേദനങ്ങളും നൽകിയിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 32 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ചങ്ങാടം നിർമിച്ചാണു നാട്ടുകാർ പുഴ കടക്കാൻ സൗകര്യം ഒരുക്കിയത്. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണു നാട്ടുകാർക്ക് യാത്രാമാർഗമില്ലാതായത്.

Latest News

Corehub Up